കൊച്ചി: പ്രതിപക്ഷനേതാവിന്റെ വസതിയില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഏഴു പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്കി.
തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് പ്രതികളായ ശ്രീജിത്, ജീവന്, അനില്‍കുമാര്‍, പി.എസ്. കിരണ്‍, ഷെഫീക്, എസ്. സിദ്ധാർഥ്, നിഷാദ് എന്നിവരാണു ഹൈക്കോടതിയെ സമീപിച്ചത്.